Saturday, January 29, 2011

അലയുകയാണു ഞാന്‍

എന്‍റെ പീലികളാല്‍ ഞാന്‍ നിനക്ക് തണല്‍വിടര്‍ത്തി.
എന്‍റെ ചിറകുകളാല്‍ ഞാന്‍ നിനക്ക് കമ്പിളിയൊരുക്കി.
എന്‍റെ കണ്ണുകളാല്‍ ഞാന്‍ നിനക്ക് കാവലിരുന്നു.
എന്‍റെ കൊക്കുകളാല്‍ ഞാന്‍ നിനക്ക് അന്നമേകി.
എന്‍റെ കാലുകളാല്‍ ഞാന്‍ നിനക്ക് നൃത്തംചവിട്ടി.
എന്നിട്ടും ഞാനറിയാതെ ദൂരെയേതോ മൃഗശാലയിലേക്ക്
ഒരു ദുഷ്ടവേടന്‍ നിന്നെ തട്ടിക്കൊണ്ടുപോയി.
അവിടെ കാഴ്ചവസ്തുവായ്‌ നില്‍ക്കുമ്പോള്‍
അവരെന്‍റെ കുഞ്ഞിനവിടെ
തണല്‍വിടര്‍ത്താറുണ്ടോ?  
കമ്പിളിയൊരുക്കാറുണ്ടോ?
കാവലിരിക്കാറുണ്ടോ?
അന്നമേകാറുണ്ടോ?
നൃത്തംചവിട്ടാറുണ്ടോ?
കുഞ്ഞേ, നിന്നെയോര്‍ത്ത് അലയുകയാണു ഞാന്‍.

Friday, January 21, 2011

ഇജോമ

എന്‍റെ ക്ലാസില്‍ ഒരു നൈജീരിയന്‍ കുട്ടിയുണ്ട് - ഇജോമ. ക്ലാസിലെ മറ്റു കുട്ടികള്‍ക്കൊന്നും അവളെ ഇഷ്ടമല്ല. എല്ലാവരും അവളെ ആവശ്യമില്ലാതെ ഉപദ്രവിക്കും.  കറുത്തവള്‍ എന്നു പറഞ്ഞ് പരിഹസിക്കും. ഞാന്‍ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്‌. അവള്‍ എപ്പോഴും എന്നോട് സങ്കടങ്ങള്‍ പറയാറുണ്ട്‌. ഇജോമയെ അടുത്തറിഞ്ഞുകഴിഞ്ഞാല്‍ ആര്‍ക്കും അവളോട് അറപ്പും വെറുപ്പും തോന്നുകയില്ല. ഒരു പാവം കുട്ടിയാണ്. എല്ലാവരും അവളെ കളിയാക്കുമ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം വരാറുണ്ട്. പക്ഷെ എന്‍റെ മുത്തശ്ശി പറഞ്ഞിട്ടുണ്ട് ആരെങ്കിലും എന്തെങ്കിലും ചീത്ത കാര്യങ്ങള്‍ കാണിക്കുകയാണെങ്കില്‍‍ അവര്‍ക്കുള്ള ആപത്തുകള്‍ അവര്‍ തന്നെ വിളിച്ചുവരുത്തുകയാണെന്ന്. ഞാന്‍ അതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാറില്ല. ഒന്നും കേട്ടില്ല എന്ന ഭാവത്തില്‍ ‍ മാറിനില്‍ക്കും. 

ഇജോമ
സ്കൂളില്‍ സ്പോര്‍ട്സ്മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയം. ഇജോമ സ്പോര്‍ട്സില്‍ നല്ല മിടുക്കിയാണ്. ഇജോമ മത്സരിച്ചാല്‍ താന്‍ തോല്ക്കും എന്നുറപ്പുള്ള ഒരു കുട്ടി അവളെ മത്സരത്തിനു കുറച്ചു മുന്‍പ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തള്ളിയിട്ടു. ഇജോമയുടെ പാന്‍റ്സു കീറികാലില്‍ നിന്ന് ചോര നില്ക്കുന്നില്ല. ഞാന്‍ ക്ലാസില്‍നിന്നു പുറത്തിറങ്ങിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. ആ കുട്ടിയും കുറേ കൂട്ടുകാരും ചുറ്റും നിന്ന് 'ബ്ലാക്കി' എന്നുവിളിച്ച് അവളെ പരിഹസിച്ചു. എനിക്ക് സങ്കടം വന്നു. ഞാന്‍ ഇജോമയെ സ്കൂള്‍ക്ലിനിക്കിലേക്ക് കൊണ്ടുപോയി. കാലില്‍ മരുന്നുവെക്കുമ്പോള്‍ അവള്‍ എന്റെ കൈ മുറുക്കിപ്പിടിച്ച് കരയുകയായിരുന്നു. ഞാന്‍ അവളെ സമാധാനിപ്പിച്ചുകാലുകൊണ്ട് വയ്യെങ്കില്‍‍  അന്നത്തെ ഓട്ടമത്സരത്തില്‍ പങ്കെടുക്കണ്ട എന്ന് ഞാനെത്ര പറഞ്ഞിട്ടും അവള്‍ കേട്ടില്ല. മത്സരം തുടങ്ങുമ്പോഴേക്കും അവളുടെ വേദന കുറച്ചു കുറഞ്ഞിരുന്നു.
അങ്ങനെ മത്സരം തുടങ്ങി. സര്‍ വിസിലടിച്ചുകൊണ്ട് പറഞ്ഞു. "റെഡി.... ഗെറ്റ്.... സെറ്റ്... സ്റ്റാര്‍ട്ട്‌...." ഇതിനിടയില്‍ ഞാന്‍ അവളോട്‌ ആംഗ്യത്തില്‍ "ബെസ്റ്റ് ഓഫ് ലക്ക്" പറഞ്ഞു. ഞങ്ങളുടെ ക്ലാസില്‍നിന്ന് ഞാന്‍ മാത്രമേ അവളെ സപ്പോര്‍ട്ട് ചെയ്തുള്ളൂഎങ്കിലും ഏറ്റവും ആദ്യം എത്തിയത് ഇജോമയാണ്. എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഞാന്‍ ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചു പ്രശംസിച്ചു. മുറിവുപറ്റിയ കാലുമായി ഓടിയിട്ടും അവളെ ആര്‍ക്കും തോല്പിക്കാന്‍ പറ്റാത്ത പോലെ തന്നെയാണ് അവളുടെ നല്ല മനസ്സും. എത്ര മുറിവേറ്റാലും അവളുടെ മനസ്സില്‍ ആരോടും പകയോ ദേഷ്യമോ ഇല്ല.

Sunday, January 16, 2011

EARTH DAY

The Earth day!
It's our mother's day!
The day to thank
our mother Earth;
for caring us,
for protecting us,
for feeding us while hungry,
for giving water while thirsty,
for patting us with
her windy hands,
for making us happy with
fragrant and colourful flowers,
for making us alive,
for being the best mother.
It's our duty to
love and protect her.
But how we thank her?
We just do nothing,
nothing, nothing, nothing..... 

Thursday, January 13, 2011

ഗോസ്റ്റ്ഹൌസ്

പപ്പ അന്ന് ഓഫീസില്‍ നിന്ന് വന്നത് സിനിമക്ക് ടിക്കറ്റ്‌ എടുത്തിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ്. ഞാന്‍ സന്തോഷത്തോടെ ചോദിച്ചു ‘’ഏതു സിനിമക്കാ പപ്പാ നമ്മള്‍ പോകുന്നത്?’’ പപ്പ മറുപടി തന്നില്ല. ഞാന്‍ പിന്നെ ചോദിച്ചതുമില്ല. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയണ്ടല്ലോ എന്ന് വിചാരിച്ചു.

വേഗം എനിക്കേറ്റവും പ്രിയപ്പെട്ട പാന്‍റ്സും ടോപ്പും എടുത്തിട്ടു. ഞാനും പപ്പയും മമ്മയും മാമയും കൂടി തിയേറ്ററില്‍ എത്തി.  പിന്നെയും ഒരു ആകാംക്ഷ. ടിക്കറ്റില്‍ പടത്തിന്‍റെ പേരുണ്ടാകുമല്ലോ? ഞാന്‍ പപ്പയോട് അതൊന്ന് കാണിച്ചുതരാന്‍ പറഞ്ഞു. പപ്പ ചെവി കേള്‍ക്കാത്ത പോലെ ഇരുന്നു.
അപ്പോഴേക്കും തിയേറ്ററില്‍ ഇരുട്ട് പരന്നു. ഞാന്‍ ആകാംക്ഷയോടെ ഇരുന്നു. സിനിമയുടെ പേര് കണ്ടപ്പോഴാണ് പപ്പയുടെ  മൌനത്തിന്‍റെ കാര്യം പിടികിട്ടിയത്. ഹൊറര്‍ പടം കാണാന്‍ ഞാന്‍ വരില്ലെന്ന് പപ്പാക്ക് നന്നായറിയാം. പേര് ഹൊറര്‍ ആയിരുന്നെങ്കിലും സിനിമ കോമഡി ആയിരുന്നു- ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍.
സിനിമ കഴിഞ്ഞ് ഹോട്ടലില്‍നിന്ന് ഭക്ഷണവും കഴിച്ച് ഞങ്ങള്‍ വീട്ടിലെത്തി. അടുത്ത ദിവസം സ്കൂള്‍ ഇല്ലാത്തതുകൊണ്ട് കുറച്ചുനേരം മമ്മാടെ കൂടെ പാമ്പും കോണിയും കളിച്ചിട്ടു കിടക്കാമെന്നു കരുതി. മമ്മാനെ സോപ്പിട്ട്‌ സമ്മതിപ്പിച്ചു. ബോര്‍ഡും കോയിന്‍സും എടുക്കാന്‍ റൂമില്‍ പോയപ്പോള്‍ ആരോ നിലത്തു കാല്‍ മുട്ടാതെ നില്‍ക്കുന്നത് കണ്ടു. ഞാന്‍ കാറിപ്പൊളിച്ചു കൊണ്ട്‌ മമ്മയുടെ അടുത്തേക്ക് ഓടി. മമ്മയും പപ്പയും കുറേ സമാധാനിപ്പിക്കുകയും പിന്നെ കളിയാക്കുകയും ചെയ്തു. എങ്ങനെയൊക്കെയോ ഞാനാ രാത്രി കഴിച്ചുകൂട്ടി. 
പിറ്റേന്ന് ധൈര്യം സംഭരിച്ച്‌ വീണ്ടും ആ റൂമിലേക്കുപോയി. ആ കറുത്ത രൂപം അപ്പോഴും അവിടെത്തന്നെയുണ്ട്. ഞാന്‍ പേടിച്ചുവിറച്ചു. ചെവിയിലെന്തോ മൂളുന്നപോലെ തോന്നി. എന്‍റെ കൈകളൊക്കെ ഐസ് പോലെ തണുത്തു. തൊണ്ട വരണ്ടു. എന്നാലും പപ്പയും മമ്മയും ഇതൊന്നും വിശ്വസിക്കാതെ കളിയാക്കും എന്നോര്‍ത്തപ്പോള്‍ ഞാന്‍ രണ്ടുംകല്പിച്ച് മുന്നിലേക്ക്‌ നടന്നു. ആ രൂപമതാ നീങ്ങുന്നു. അതിന്‍റെ വലുപ്പം കൂടുകയും കുറയുകയും ചെയ്യുന്നു. രൂപം മാറുന്നു. ഗോസ്റ്റ് ഇല്ലെന്ന് എന്നെ പഠിപ്പിച്ച എല്ലാവരോടും എനിക്കു ദേഷ്യം തോന്നി. ചില്ലുവാതിലിനോട് ചേര്‍ന്നുനില്‍ക്കുകയാണത്. അപ്പുറത്താണോ ഇപ്പുറത്താണോ എന്ന് മനസ്സിലാവുന്നില്ല. ഞാന്‍ വാതിലിനു തൊട്ടടുത്തെത്തി. അതെന്‍റെ നിഴലായിരുന്നെന്നറിഞ്ഞപ്പോള്‍ ഞാന്‍ ചമ്മിപ്പോയി.

Tuesday, January 11, 2011

മായാലോകത്തേക്കൊരു വിനോദയാത്ര

ആരോ എന്നെ വിളിക്കുന്നതുപോലെ തോന്നി. ഉറക്കത്തിലായിരുന്ന ഞാന്‍ കണ്ണുകള്‍ ഒരിത്തിരി തുറന്നു നോക്കി. ആരെയും കണ്ടില്ല. ഞാന്‍ എന്‍റെ മയക്കം തുടര്‍ന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കിളിക്കുഞ്ഞുങ്ങളുടെ കലപിലശബ്ദം കേട്ട് ഞാന്‍ വീണ്ടും കണ്ണു തുറന്നു. ഞാന്‍ അത്ഭുതപ്പെട്ടു. കണ്ണുകള്‍ തിരുമ്മി ഒന്നുകൂടി നോക്കി. പിന്നെയും അതേ കാഴ്ച! വിശ്വാസം വരാതെ ഞാന്‍ സ്വയം ചോദിച്ചു "ഞാനിതെവിടെയാ?"


നിറയെ ചിത്രശലഭങ്ങള്‍, കുഞ്ഞിക്കിളികള്‍, ചുറ്റും മലകള്‍, ഒരു കുഞ്ഞരുവി, അതില്‍ തുള്ളിക്കളിക്കുന്ന മത്സ്യങ്ങള്‍! സന്തോഷം കൊണ്ട് കാല്‍ നിലത്തുറച്ചില്ല. എന്നെ ഏറെ അത്ഭുതപ്പെടുത്തിയതെന്താണെന്നോ? എന്‍റെ എല്ലാ കാര്‍ട്ടൂണ്‍കൂട്ടുകാരും ഉണ്ടായിരുന്നവിടെ! കള്ളനും പോലീസും കളിക്കുന്ന ടോമും ജെറിയും, പഞ്ചാര കട്ടു തിന്നുന്ന ജോണി, തീരാത്ത സംശയങ്ങള്‍ തീര്‍ക്കാന്‍ നടക്കുന്ന മിസ്റ്റര്‍ ബീന്‍..... റാപുന്‍സെലിന്‍റെ മുടി കണ്ടപ്പോള്‍ കൊതി തോന്നി. റാപുന്‍സെലും ബാര്‍ബിയും സിന്‍ഡറെല്ലയും എല്ലാം എന്‍റെ കൂടെ കളിക്കാന്‍ കൂടി. എനിക്കെപ്പോഴും തോന്നുന്ന ആഗ്രഹമാണ്, ആകാശത്ത് പറവകളുടെ കൂടെ പറന്നുനടക്കണമെന്ന്. ആ ആഗ്രഹവും സാധിച്ചിരിക്കുന്നു. കിളികളും വിമാനവുമെല്ലാം എന്നെ തൊട്ടു തൊട്ടില്ല എന്നപോലെയാണ് പോകുന്നത്. താഴെ സുന്ദരിയായി ചിരിച്ചു നില്‍ക്കുന്ന ഭൂമി.

ഇതിനിടയില്‍ വീണ്ടുമാരോ തലയില്‍ തലോടി വിളിക്കുന്നു. "ചേലേ, സ്കൂളില്‍ പോണ്ടേ?" മമ്മയുടെ ശബ്ദം. അപ്പോഴാണ്‌ ഞാന്‍ വിനോദയാത്ര പോയ മായാലോകം വെറുമൊരു സ്വപ്നം മാത്രമായിരുന്നെന്ന് മനസ്സിലായത്‌. അവിടെനിന്ന് തിരിച്ചുവരാന്‍ എനിക്കൊട്ടും മനസ്സുവന്നില്ല. ആ വിഷമത്തോടെയാണ് ഞാനിന്ന് സ്കൂളിലേക്ക് പുറപ്പെട്ടത്‌.

Wednesday, January 5, 2011

MY WORLD

A cute flower could be my beautiful garden;
A clear aquarium could be my blue ocean;
A lovely pet could be my amazing zoo;
A tasty fruit could be my dearest orchard;
A pretty doll could be my wonderful family;
A trusty friend could be my whole world!


*Inspired by a famous quote

Monday, January 3, 2011

MARIA AND DOROTHY

In a village there lives a girl named Maria. She is 5 years old. She is a good girl. She likes to read many books. She also likes to write. Always she is first in her school. Her teachers, friends, neighbours and parents like her. But one of her classmate Dorothy does not like her.

One day Dorothy painted on her arms herself. It was like a pinching mark. When she finished the painting she went near a tree and sat under the tree. Then she acted like crying.

The maths teacher came there and asked her “what happened, Dorothy? Why are you crying?”

“Ngyee ngyee. Teacher, Maria pinched on my arms. ngyee ngyee .” Dorothy said.

No, Maria will not do it. Teacher whispered herself. She got an idea. “Come Dorothy I will apply water on it”

“No, teacher, it’s ok, no problem.”

“Why do you fear? Don’t be afraid. Come with me.” Teacher slowly pulled her and walked to the toilet.

When the teacher applied water on her arms, the mark disappeared.

“What is this Dorothy?”

“Nothing mam…. I’m… I’m sorry mam”

“OK. Now I give you an excuse. Don’t repeat this.” Dorothy felt ashamed.

When she reached home, her mother asked her, “I got a call from your maths teacher. Why are you doing such bad things, Dorothy?”

“I am sorry mom. All are appreciating Maria always. But nobody tell about me. I feel jealous and angry.” Dorothy said.

“If you behave like this, how the others can appreciate you?”

“I promise you mom, I will never behave like this again. I will try to be a good girl.” Her mother hugged and kissed her.

One week later, the supervisor came to the class and said, “My dear students, the school has decided to give a scholarship to a child each month. This month’s scholarship goes to Maria. She will get 500 Dirhams as scholarship. Next month it will be to anyone of you who behaves and studies well”

Dorothy thought, “I will try to get it next time.”