Saturday, February 26, 2011

എന്തിന്?

അമ്മയോടൊപ്പം നെന്‍മണി കൊത്തിനടന്ന എന്നെ
എന്തിന് നിങ്ങള്‍ പിടിച്ച് തലകീഴെ കെട്ടിയിട്ടു?

അസ്വസ്ഥതയോടെ ഞാന്‍ ചിറകിട്ടടിച്ചപ്പോള്‍
എന്തിന് നിങ്ങള്‍ 'ഹാവൂ' എന്നാശ്വസിച്ചു?

എന്നെത്തേടിയെത്തിയ അച്ഛനെയും അമ്മയെയും
എന്തിന് നിങ്ങള്‍ കീറിമുറിച്ച് തീയിലിട്ടു തിന്നു?

ആരോരുമില്ലാതെ ഒറ്റപ്പെട്ട എന്‍റെ കുഞ്ഞനിയനെ
എന്തിന് നിങ്ങള്‍ കളിപ്പാട്ടംപോലെ ഓടിപ്പിച്ചുകളിച്ചു?

ഒരുപദ്രവവും ചെയ്യാത്ത ഞങ്ങളുടെ കുടുംബത്തെ
എന്തിന് നിങ്ങള്‍ ദയനീയമായ് നശിപ്പിച്ച്‌ രസിച്ചു?

* ചൂടുകാലത്ത് കാറ്റുകിട്ടാന്‍ ചില ഗ്രാമീണര്‍ കോഴിയെപ്പിടിച്ച് മുറിയില്‍ തലകീഴെ കെട്ടിത്തൂക്കുമത്രെ!

Sunday, February 20, 2011

എന്‍റെ കൊന്നപ്പൂക്കള്‍

അന്നെനിക്ക് രണ്ട് വയസ്സാണ്. എന്‍റെ മുത്തശ്ശി എനിക്കൊരു കൊന്നത്തൈ തന്നു. ഞാനും മുത്തശ്ശനും കൂടി അത് മുറ്റത്ത്‌ നട്ടുപിടിപ്പിച്ചു. എന്നോടൊപ്പം ആ മരവും വളര്‍ന്നു. എനിക്ക് എട്ടു വയസ്സായപ്പോഴാണ് അതില്‍ ആദ്യമായി പൂക്കളുണ്ടായത്. ഏകദേശം ആ കാലത്തുതന്നെയാണ് എനിക്ക് ലോകകാര്യങ്ങളൊക്കെ കേട്ടാല്‍ എന്തെങ്കിലും മനസ്സിലാകാന്‍ തുടങ്ങിയതും. ഒരു ദിവസം ഞാനൊരു വാര്‍ത്ത കേട്ടു. ഒരു പാവപ്പെട്ട വഴിപോക്കനെ ഒരാള്‍ കൊലപ്പെടുത്തി അയാളുടെ പണവും മറ്റു സാധനങ്ങളും എടുത്ത് രക്ഷപ്പെട്ടു എന്നായിരുന്നു ആ വാര്‍ത്ത. എനിക്ക് സങ്കടം വന്നു. അന്ന് നോക്കിയപ്പോള്‍ എന്‍റെ കൊന്നമരത്തിലെ ഒരു കുല പൂ വാടിത്തളര്‍ന്ന് താഴെ വീണുകിടക്കുന്നു. പിന്നൊരു ദിവസം കേട്ടത് രണ്ട് മതങ്ങളിലുള്ള ആള്‍ക്കാര്‍ തമ്മിലുള്ള വഴക്കിന്‍റെ പേരില്‍ കുറേ പേര്‍ മരിച്ചതാണ്. അന്നും സങ്കടത്തോടെ ഞാനെന്‍റെ കൊന്നമരത്തിനടുത്തേക്ക്‌  പോയി. എന്‍റെ മടിയിലേക്ക്‌ ഒരു കുല പൂ വാടിവീണു. മനുഷ്യര്‍ ഓരോ ദിവസവും ഓരോ അക്രമങ്ങള്‍ ചെയ്യുമ്പോഴും എന്‍റെ സങ്കടത്തോടൊപ്പം ഓരോ കുല കൊന്നപ്പൂക്കള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. അങ്ങനെ ആ മരം ഇപ്പോള്‍ നശിക്കാറായി. മനുഷ്യന്റെ ദുഷ്ടതകള്‍ കൊണ്ട് എന്‍റെ കൊന്നമരം ഇത്രയ്ക്കു വാടുന്നെങ്കില്‍ അത് ഈ മനുഷ്യരെയെല്ലാം സ്നേഹത്തോടെ വളര്‍ത്തി അവര്‍ക്കെല്ലാം എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുക്കുന്ന ഭൂമിയുടെ മനസ്സ് വേവുന്ന ചൂടുകൊണ്ടായിരിക്കുമോ?

Saturday, February 19, 2011

എന്‍റെ മോഹങ്ങള്‍

രാവിലെ എഴുന്നേറ്റ് ജനാലക്കല്‍വന്ന് മാനംനോക്കി നില്‍ക്കാന്‍ മോഹം! 
ഇറ്റിറ്റുവീഴും മഴത്തുള്ളികളോടൊപ്പം കണ്ണാരംപൊത്തും  മാരിവില്ലിനോടൊന്നു ചിരിക്കാന്‍ മോഹം!  
കുഞ്ഞുതുള്ളികള്‍ വളര്‍ന്നാല്‍പ്പിന്നെ അവയ്ക്കൊപ്പം ചാടിക്കളിക്കാന്‍ മോഹം!
മഴതോര്‍ന്നാല്‍ കടലാസുവഞ്ചിയില്‍ കുഞ്ഞനുറുമ്പുകളെ അക്കരേക്കയക്കുവാന്‍ മോഹം!
കുഞ്ഞനുറുമ്പുള്‍ അക്കരേക്കെത്തിയാല്‍ പുഴയില്‍ മുങ്ങിക്കുളിക്കാന്‍ മോഹം!
പട്ടു പാവാടയുടുത്ത്‌ മണമുള്ള മുല്ലപ്പൂ  ചൂടാന്‍ മോഹം!
കൈനിറയെ കുപ്പിവളയിട്ട് അമ്മയുണ്ടാക്കിയ അപ്പം തിന്നാന്‍ മോഹം!
കൂട്ടരോടൊത്തു പറമ്പിലും തൊടിയിലും ഓടിക്കളിക്കാന്‍ മോഹം!
കാലില്‍ തടയുന്ന തെങ്ങിന്‍പട്ടയിലിരുന്ന് യാത്ര ചെയ്യാന്‍ മോഹം!
മാവിന്‍കൊമ്പില്‍കയറി കണ്ണിമാങ്ങ പറിച്ച് ഉപ്പുംകൂട്ടി തിന്നാന്‍ മോഹം!
ഉച്ചക്ക് നല്ല സദ്യയുണ്ട് പാലടയും കുടിച്ചു മയങ്ങാന്‍ മോഹം!
കുഞ്ഞനിയനേം കൂട്ടി പാടവരമ്പത്തൂടോടാന്‍ മോഹം!
പുഴയിലെ കുഞ്ഞുമത്സ്യങ്ങളെ തോര്‍ത്തില്‍പ്പിടിച്ച് കിണറ്റിലിടാന്‍ മോഹം!
മുത്തശ്ശനോടൊപ്പം കടയില്‍പ്പോയി നാരങ്ങാമിഠായി തിന്നാന്‍ മോഹം!
സന്ധ്യക്ക്‌ കാറ്റിലാടും പൂക്കളോടും കൂടണയും കിളികളോടും കിന്നാരം പറയാന്‍ മോഹം!
അമ്പിളിമാമനെ നോക്കിയിരുന്ന് മുത്തശ്ശിക്കഥകേട്ട് ചോറുണ്ണാന്‍ മോഹം!
കുഞ്ഞുതാരകളെ നോക്കിക്കിടന്നങ്ങനെ ചായുറങ്ങാന്‍ മോഹം!
എന്നിട്ട് പുലരുവോളം സുന്ദരമായ കിനാവുകള്‍ കാണാന്‍ മോഹം!

Sunday, February 6, 2011

THE SPOOK PALACE

            It was my holiday time. Pappa had booked an old palace to spend our holiday time. I was so excited. I felt really amazed when I saw that beautiful palace. I asked to my eyes, “Is this true my dear eyes?”
            I ran towards the palace. I just wanted to see the name of the palace written on a board near the gate. It was covered with the leaves of an itchy plant. I took a piece of stick and moved the leaves. ‘THE SPOOK PALACE’. I really laughed by reading that name.
            While I was sleeping at night, I heard my mamma calling me “Cuckoo.” I know that mamma never calls me ‘cuckoo’, she always calls me ‘chelu’. So I thought that pappa may be mimicking mamma to trick me. I told, “pappa, don’t try to trick me” and turned. I saw a white frock..... I was so scared that there is nobody in it, but it looked like a girl wearing it. It had earrings, necklace, bangles, gloves, shoes, socks, etc. I screamed at my top voice. Mamma ran and came to my room. Suddenly it vanished.
 “What happened to you? Why did you scream?”
“Nothing mamma, nothing.”
My heart was breaking off and I was shivering like anything. Mamma touched on my forehead to check my temperature.
“Oh! You have high temperature! You lie down here; I’ll prepare medicinal tea for you.”
“I’m scared mamma. Please don’t let me alone. I’ll sit with pappa.”
“But pappa has gone somewhere outside. Ok, you come with me to the kitchen.”
            I held her dress and moved with her to the kitchen. She prepared and gave me the tea. But when I looked into the glass, it was full of blood. I fainted and fell down. Mamma sprinkled some water on my face and took me to the bedroom. The whole night I had high fever. Pappa and mamma could not sleep that night. I kept on requesting them to leave the palace.
Pappa decided to go to my uncle’s house to spend the remaining holidays. Early morning, we started from there. When the car was passing the gate, I just looked back. I saw a very pretty girl with that white frock standing on the steps. She gave me a cute smile, waved her hands and vanished. I hugged my mamma and sat peacefully in the car.
Yesterday our English teacher gave us a topic 'A Haunted House' and asked us to write something about it. This is what I wrote.

Thursday, February 3, 2011

ഊഞ്ഞാല്‍

കുഞ്ഞുമാങ്ങകളോടൊപ്പമാടാന്‍ ഞാന്‍
മാവിന്‍റെ കൊമ്പത്തൊരൂഞ്ഞാലു കെട്ടി.
ഊഞ്ഞാലിലാടുമ്പോള്‍ എന്നെത്തലോടി  
ഓടിയൊളിക്കുന്നു പുന്നാരക്കാറ്റ്,
ആകാശംമുട്ടി ഞാനാടുന്നനേരം
എന്നെത്തൊട്ടു പറക്കും കുഞ്ഞാറ്റകള്‍,
എന്നെ നോക്കിച്ചിരിക്കുന്നു സൂര്യന്‍,
അടിപിടികൂടുന്നു കുട്ടിമേഘങ്ങള്‍.
എല്ലാം കണ്ടു ഞാന്‍ രസിച്ചാടുമ്പോള്‍
തലയില്‍ വീണൊരു കുറുമ്പന്‍മാങ്ങ.
കരഞ്ഞു ഞാനപ്പോള്‍ വീട്ടിലേക്കോടി,
കരയുന്നതാ കൂടെ ഉണ്ണിമേഘങ്ങളും.