Wednesday, May 15, 2013

أحب

أحب

يودع المطر

شمس مضيئ

برودة ريح البحر

يجري النهر

عجيب طبيعه

بل أحب كثيرة

تبسم الأم

Sunday, April 21, 2013

തീവഴികള്‍


കാലം തുഴഞ്ഞെത്തിയ കപ്പലില്‍ 
അവനും ഉണ്ടായിരുന്നു. 
കടലിലെ ഓരോ തിരകളെയും 
അവന്‍ അമ്മയുടെ സ്നേഹമെന്ന് 
എണ്ണിക്കൂട്ടിക്കൊണ്ടേയിരുന്നു.
ഉപ്പു മണക്കുന്ന കടലിന്‍റെ കുളിര്‍ക്കാറ്റ് 
അച്ഛന്‍റെ വിയര്‍പ്പായും കൂട്ടി.
കൂടെ നീന്തുന്ന മത്സ്യങ്ങളെ 
തന്‍റെ നിഴലില്‍ ചാഞ്ഞിരുന്ന 
അനിയത്തിക്കുട്ടിയുടെ കുസൃതിയായും.
എന്നോ മറന്ന ബന്ധങ്ങളെ, 
എങ്ങോ മറഞ്ഞ ഓര്‍മ്മകളെ, 
ആ കടല്‍ പുനര്‍ജനിപ്പിച്ചു.

നന്‍മയും നേരും എന്തെന്നറിയാതെ 
അന്നവന്‍ പിണങ്ങിപ്പോയത് തീവഴിയിലേക്ക്.
അമ്മിഞ്ഞപ്പാലിന്‍ രുചി മറന്ന് 
വാറ്റുചാരായത്തെ നൊട്ടിനുണഞ്ഞു.
താരാട്ടുപാട്ടില്‍ ചിരിച്ചുമയങ്ങിയവന്‍ 
കഞ്ചാവിന്‍ ലഹരിയില്‍ മയങ്ങിത്തളര്‍ന്നു.
അനിയത്തിക്കുട്ടിക്കായ് കല്ലെറിഞ്ഞിരുന്നവന്‍ 
വര്‍ഗീയതക്കായ്‌ വെടികള്‍ മുഴക്കി.
വാടിയ സ്വപ്നങ്ങളെ താലോലിച്ചിരുന്ന അച്ഛന്‍ 
അവനെ ബിന്‍ ലാദനെന്ന പേരില്‍ കേട്ടിരുന്നു.
കാണാമറയത്തെ കണ്മണിയെ കാത്തിരുന്ന അമ്മ 
അജ്മല്‍ കസബെന്ന പേരിലും കേട്ടിരുന്നു.
ആയിരം കളിപ്പാട്ടങ്ങള്‍ക്ക് കാവലിരിക്കുന്ന 
അനിയത്തിയും കേട്ടിരുന്നു ഗോവിന്ദച്ചാമിയെ.

Friday, April 5, 2013

അതുകൊണ്ടായിരിക്കാം

'അ' എന്ന അക്ഷരത്തിലൂടെയാണ് ഞാന്‍ വളര്‍ന്നത്‌ 
'A' എന്ന അക്ഷരത്തിലൂടെയാണ് എന്‍റെ മകന്‍ വളര്‍ന്നത്‌ 
പള്ളിക്കൂടത്തിലാണ്‌ ഞാന്‍ പഠിച്ചത് 
സ്കൂളിലാണ് അവന്‍ പഠിച്ചത് 
അതുകൊണ്ടായിരിക്കാം അവന്‍റെ മുറിയുടെ വാതിലില്‍  
"I live here! Enter at your own risk!!!"


Friday, October 12, 2012

ഒരു പോസ്റ്റ്‌മാന്‍റെ ദു:ഖം

ഇതെന്‍റെ ദു:ഖമാണ്
കണ്ണീര്‍മഷിയാല്‍ രചിച്ചൊരു കത്താണ്
ഇനിയും ഞാനെന്തിനലയുന്നു
ഈ രണ്ട് കത്തുകള്‍ മാത്രമായി
എന്‍റെ കുഞ്ഞുങ്ങള്‍ ഒരു നേരം കഴിക്കുമാഹാരത്തിനായ്
കണ്ണീരു കൈമാറുന്ന കൂലി മാത്രം

കൂട്ടുകാര്‍ കൂട്ടുകാര്‍ തമ്മിലടുക്കാന്‍
ഇ-മെയിലുണ്ട് മൊബൈലുമുണ്ട്
ഏട്ടനെ, അനിയനെ, കൊച്ചുമക്കളെ
കണ്‍കുളിര്‍ക്കെ കാണാന്‍ ഫേസ്ബുക്കും ചാറ്റ്റൂമുമുണ്ട്
ചതിച്ചും കൊള്ളയടിച്ചും നേടും പണം
കൈമാറാന്‍ ബാങ്കും മണി എക്സ്ചേഞ്ചുമുണ്ട്
ഇനിയും എന്‍റെയീ കൈകളിലുള്ളത്
സ്വാര്‍ഥത പേറും വക്കീല്‍നോട്ടീസു മാത്രം

എന്‍റെ കുഞ്ഞുങ്ങള്‍ ഒരു നേരമുടുക്കും വസ്ത്രത്തിനായ്
കണ്ണീരു കൈമാറുന്ന കൂലി മാത്രം
എത്ര നാളായ് ഞാനൊരു
പുഞ്ചിരിമുത്തു വിതറും കത്തു തിരയുന്നു
ഇനിയും എനിക്കു വയ്യിതു ചുമക്കാന്‍
ഇനിയും വയ്യെനിക്കീ ശാപങ്ങള്‍തന്‍ കൂലി വാങ്ങാന്‍

Thursday, June 21, 2012

I ALWAYS SAVE BUT I NEVER SAVED


I always save my photos in my computer
I always save the lessons in my brain
I always save my friends' name in my memory
I always save the stories in my mind

But.......

I never saved the trees
I never saved the water
I never saved the animals
I never saved my mother Earth

I always save but I never saved!!!

Sunday, March 25, 2012

ഒരപേക്ഷ

നിളയുടെ തിര പോലെന്‍ വാക്കുകള്‍ താലോലിക്കും
ചെറുപവിഴമാണെന്‍റെ മലയാളം
പച്ചയുടുപ്പിട്ട് നൃത്തമാടും മലനാടിന്‍
സൌന്ദര്യമാണെന്‍റെ മലയാളം  
ഞാനൊന്നു കണ്ണീരൊഴുക്കുന്ന നേരമെന്നമ്മതന്‍ 
വാത്സല്യമാണെന്‍റെ മലയാളം
നല്ലിളം കുരുവികള്‍ മൂളുന്ന പാട്ടിലെ
മധുരശ്രുതിയാണെന്‍ മലയാളം
ചിത്രവര്‍ണപ്പൂക്കള്‍തന്‍ സൌരഭ്യം വിതറുന്ന
കാറ്റുപോലാണെന്‍ മലയാളം
എന്നിട്ടുമെന്തേ ഇന്നെന്‍റെ കൂട്ടര്‍ക്ക് 
മലയാളമെന്നാല്‍ അപരിഷ്കാരം?

എന്തുകൊണ്ടെന്‍റെ നിളയിന്ന് വെണ്‍മുത്ത്‌ 
ചിതറാതെയെങ്ങോ പിണങ്ങിപ്പോയി?
എന്തുകൊണ്ടാണെന്‍റെ മലയാളനാടിന്ന് 
മരവിച്ചുനരച്ചു കിടന്നിടുന്നു?
വേണ്ടെനിക്കമ്മേ മുറിവേറ്റ മലയാളത്തിന്‍
ചോര പുരട്ടിയ മുത്തങ്ങള്‍
പാടുന്നതാ കുരുവികള്‍ മധുരം ചോര്‍ന്ന
വികലമാമേതോ സംഗീതം
സൌരഭ്യമില്ലാതെ തെന്നല്‍ വിഷണ്ണനായ്‌
ആന്തൂറിയങ്ങളില്‍ തട്ടിത്തിരിയുന്നു
അപേക്ഷയാണിത്; പാതിജീവനോടീയമ്മയെ
പാതിവഴിയിലുപേക്ഷിക്കരുതേ

Sunday, November 13, 2011

ഞാനൊരു കൊരങ്ങി!

ഇന്നലെ ഫുട്ബോള്‍ കളിക്കിടയില്‍ ഗോളിയായ എനിക്ക് നാലാമത്തെ തവണയും ഗോള്‍ തടുക്കാന്‍ പറ്റാതിരുന്നപ്പോള്‍ കൂട്ടുകാര്‍ എന്നെ കളിയാക്കിക്കൊണ്ട്‌ 'കൊരങ്ങി' എന്ന് വിളിച്ചു. എനിക്ക് വളരെയധികം സങ്കടമായി. ഞാന്‍ വീട്ടിലേക്കു മടങ്ങി. കുറേ നേരം ഞാന്‍ സങ്കടത്തോടെ ഇരുന്നു. കുറച്ച് കഴിഞ്ഞ് ഞാന്‍ facebook log in ചെയ്തപ്പോള്‍ അതില്‍ ഒരു വീഡിയോ കണ്ടു. എനിക്ക് സന്തോഷം സഹിക്കാനായില്ല. ഒരു വഴിയരികില്‍ ഒരു പൈപ്പ് തുറന്നു കിടക്കുന്നു. ധാരാളം വഴിയാത്രക്കാരുണ്ട്. പക്ഷെ ആരും തന്നെ ആ പൈപ്പ് തുറന്നു കിടക്കുന്നത് കണ്ടിട്ടും അതടച്ചുവച്ചില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു കുരങ്ങന്‍ അതുവഴി വന്നു. നല്ല ദാഹമുണ്ടായിരുന്നെന്നു തോന്നുന്നു. അത് ധാരാളം വെള്ളം കുടിച്ചു. വെള്ളം കുടിച്ചു കഴിഞ്ഞ് ആ പൈപ്പ് മുറുക്കെ അടച്ചതിനു ശേഷമേ ആ കുരങ്ങന്‍ അവിടെനിന്ന് പോയുള്ളൂ. 



നമ്മള്‍ മനുഷ്യര്‍ക്കും ചെയ്യാവുന്ന ഒരു കാര്യമായിരുന്നു അത്. പക്ഷെ നമ്മള്‍ ചെയ്യാത്തത് ആ കുരങ്ങന് കഴിഞ്ഞു. എന്നെ കൊരങ്ങി എന്ന് വിളിച്ചവരെ എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നി. ഒരു മനുഷ്യനായി ജനിച്ചതിന് പകരം ഒരു കുരങ്ങനായി ജനിക്കാമായിരുന്നില്ലേ എനിക്ക് എന്ന് ഒരു നിമിഷത്തേക്ക് ഞാന്‍ ചിന്തിച്ചുപോയി. 

Thursday, June 16, 2011

മരണമെന്ന അതിഥി

തളര്‍ന്നു പോയ മേനിയും
മിഴിച്ചിടാത്ത കണ്‍കളും  
കുഴഞ്ഞുപോയ നാവും പിന്നെ
നിശ്ചലമാം കൈകളും
തൊലിവരണ്ട കാല്‍കളും
പാഴായ്പോയ ബുദ്ധിയും
ജീവനറ്റ ജീവനോടെ
എന്തിനാണീ ജീവിതം

അമ്മമാര്‍ കരഞ്ഞിടുന്നു
"കണ്‍തുറക്കെന്നുണ്ണി നീ"
പെറ്റുവീണ ചാപ്പിള്ളകള്‍
കണ്ണുനീരില്‍ മുങ്ങുന്നു.

എന്തിനാണീ നാശവസ്തു?
നാടിന്‍ നാശം എന്‍ഡോസള്‍ഫാന്‍!
വിരുന്നൊരുക്കി കാക്കണോ നാം 
മരണമെന്നൊരതിഥിയെ?

Tuesday, March 15, 2011

TINTUMON

I tried to draw the great Tintumon. How is he? 

Thursday, March 10, 2011

AMMAR AND HIS STOMACH ACHE


Yesterday I was playing in the school ground at PE period. I fell down and my knee was bleeding. I went to the school clinic. The nurse was busy. So I waited there.
At that time a small cute boy came to the clinic. His face was so happy as he does not have any problem to visit the clinic.
He called me "Hello, Hello, Hello, Hi! My name is Ammar. What you? I am in FS2 G. What you? I stomach pain. What you?" All of us laughed.
Nurse asked him "Why did you come?"
He told, "I stomach pain. I eat 3 chappathis. My cookies that boy take. I stomach pain because he take my cookies. I hungry." All of us laughed again.
The nurse just checked him and gave him a toffee. He left happily. When the nurse was applying medicine on my knee, he came again and thanked the nurse.